അകത്ത് ബിരിയാണി മുറ്റത്ത് സമരം.. സാമ്പത്തിക തട്ടിപ്പ് നടത്തിയ തെക്കിൽ സ്വദേശിയുടെ കല്യാണ വീട്ടിൽ അനിശ്ചിതകാല സമര പ്രഖ്യാപനവുമായി മരണപ്പെട്ട പ്രവാസിയുടെ ഭാര്യയും മക്കളും. യുവജന സംഘടനകൾ മഹിളാ സംഘടനകളും പിന്തുണ നൽകും.
കാസർകോട്: വിശ്വാസവഞ്ചനക്ക് ഇരയായി എന്ന് ആരോപിച്ച് അപ്രതീക്ഷിതമായി മരണപ്പെട്ട പ്രവാസിയായിരുന്ന മൊയ്നുദ്ദീൻ്റെ ഭാര്യയും മക്കളും സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപിക്കുന്നു. തെക്കിൽ മൂലടുക്കം സ്വദേശിയായ അബ്ദുള്ള എന്ന അന്തായിയുടെ വീട്ടിൽ പതിമൂന്നാം തീയതി വൈകുന്നേരം മുതൽ സമരം നടത്തുമെന്നാണ് തട്ടിപ്പിനിരയായ ഉദുമയിലെ കുടുംബം അറിയിച്ചു.
പ്രവാസിയായ മൊയ്നുദ്ദീൻ മരണത്തിനു മുമ്പായി നടന്ന അഞ്ചു കോടി 75 ലക്ഷം രൂപയുടെ ഇടപാടുകൾ പിന്നീട് തീർത്തു നൽകിയില്ലെന്നും സംഭവമായി ബന്ധപെട്ട് പ്രാദേശിക മുസ്ലിം പള്ളി ജമാഅത്ത് കമ്മിറ്റിയിലേക്ക് പരാതിയായി എത്തിയപ്പോൾ രണ്ടുകോടി 65 ലക്ഷം രൂപയോളം താൻ നൽകുന്നുണ്ടെന്ന് സമ്മതിക്കുകയും ഇത് രേഖയാക്കി നൽകുകയും ചെയ്തിരുന്നു. എന്നാൽ മൊയ്നുദ്ദീന് മറ്റ് പലർക്കും പണം നൽകാനുണ്ടെന്നും അബ്ദുല്ല എം കെ പറയുകയും അവർക്ക് പണം ഞാൻ തിരിച്ചു നൽകുമെന്ന് അവകാശപ്പെടുകയും ചെയ്തതായും പറയപ്പെടുന്നു. .മൊയ്നുദ്ദീന്റെ ഭാര്യയും മക്കളും ജീവനോടെ ഉണ്ടെന്നിരിക്കെ അബ്ദുല്ല എം കെ എന്ന അന്തായിക്ക് ആരുടെയും കണക്കുകൾ തീർക്കാൻ ചുമതല നൽകിയിട്ടില്ലെന്നും മാത്രമല്ല അത്തരം കടക്കണക്കുകൾ പോലും തട്ടിപ്പാണെന്നാണ് മൊയ്നുദ്ദീൻ്റെ കുടുംബവും നാട്ടുകാരും പറയുന്നത്. ഇത് മധ്യസ്ഥ നിന്നവരും ശരിവെക്കുന്നുണ്ട്.
തങ്ങളുടെ പണം കൊണ്ടാണ് ഇപ്പോൾ ആഡംബരമായി ജീവിക്കുന്നതെന്നും മൊയ്നുദ്ദീന് പരിചയപ്പെടുന്നതിനു മുമ്പ് വെറും സ്വത്ത് ബ്രോക്കർ മാത്രമായിരുന്നും എന്നും ഇയാൾ ഇന്ന് കോടിക്കണക്കിന് രൂപയുടെ ആസ്തിക്ക് ഉടമ ആണെന്നും എന്നും ഇവർ പറയുന്നു. പല സ്വത്തുകളും ഇദ്ദേഹത്തിൻറെ പേരിൽ ചേർക്കാത്ത ബിനാമി പേരിൽ നിലനിർത്തിയിരിക്കയാണെന്നും പരാതിക്കാർ കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല പതിമൂന്നാം തീയതി മുതൽ പതിനാറാം തീയതി വരെ അന്തായിടെ മകനായ ഡോക്ടർ ഇബ്രാഹിമിന്റെ കല്യാണ ആഘോഷങ്ങൾക്കും തങ്ങളുടെ പണമാണ് ഇവർ ഉപയോഗിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. കല്യാണത്തിൽ പങ്കെടുക്കുന്നവർ കഴിക്കുന്നത് കല്യാണ ബിരിയാണി അല്ല പകരം അനാഥമക്കളുടെ കൊലച്ചോർ ആണെന്നാണ് മൊയ്നുദിന്റെ ഭാര്യ ഖൈറുനിഷ വ്യക്തമാക്കി. ഓരോ ഉരുൾ ഭക്ഷണവും കഴിക്കുമ്പോൾ ഞങ്ങളുടെ മക്കളെ നിങ്ങൾ ഓർക്കണമെന്നും ഇവർ അഭ്യർത്ഥിക്കുന്നു .
പിതാവായ അബുദുള്ള എന്ന അന്തായി മുഹിനുദീന് പണം നൽകാനുണ്ടെന്നും ഇത് തിരിച്ചു നൽക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ് എന്ന് പറഞ്ഞ രേഖകളിൽ ഇദ്ദേഹത്തിൻറെ മകനും പതിനഞ്ചാം തീയതി കല്യാണം നടക്കേണ്ടിയിരിക്കുന്ന ഡോക്ടർ ഇബ്രാഹിം ആണ് ഒപ്പു വച്ചിരിക്കുന്നത്. അത് കൊണ്ടു കൂടിയാണ് തട്ടിപ്പിനിരയായ കുടുംബം കല്യാണവീട്ടിൽ മുന്നിൽ സമരവുമായി എത്തുന്നത്. മാത്രമല്ല ഇരു വീടുകളിലായി നടക്കുന്ന കല്യാണ ചടങ്ങുകൾക്കിടയിൽ പ്ലക്കാർഡ് ഉയർത്തിയുള്ള പ്രതിഷേധത്തിനും ഇവർ ആലോചിക്കുന്നുണ്ട്. മറ്റൊരു ഗുരുതരമായ തട്ടിപ്പും അബുല്ല എം കെ നടത്തിയിട്ടുണ്ടെന്നും അതിൻറെ രേഖകൾ പതിനേഴാം തീയതി പോലിസിന് കൈമാറും എന്നും കുടുംബം കൂട്ടിച്ചേർത്തു.
അതേസമയം കാഞ്ഞങ്ങാട് ഇക്ബാൽ റോഡിലെ സനാ ഗ്രൂപ്പ് കുടുംബത്തിലാണ് ഡോക്ടർ ഇബ്രാഹിം കല്യാണം നിശ്ചയിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടുകൂടി കല്യാണത്തിൽ പങ്കെടുക്കാത്ത ക്ഷണിക്കപ്പെട്ട പല പ്രമുഖരും വിട്ടുനിൽക്കും എന്നാണ് സൂചന . മാത്രമല്ല വധുവിന്റെ വീട്ടിലും പ്രതിഷേധം ഉണ്ടാകുമെന്ന് സൂചനയും കണക്കിലടത്തും കൂടിയാണ് പ്രമുഖർ വിട്ടുനിൽക്കുന്നതിന് കാരണമായിട്ടുണ്ട്.
ഉദുമയിലെ തട്ടിപ്പിനിരയായ കുടുംബം ഉന്നയിക്കുന്ന പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ യുവജന സംഘടനകളും സമരത്തിന് ഐക്യദാർഢ്യം നൽകുമെന്നാണ് പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. മാത്രമല്ല മഹിളാ സംഘടനകളും സമരത്തിൻറെ ഭാഗമാകും.. ഒരുപക്ഷേ കേരള ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്രയും വലിയൊരു സമരമുഖം ഒരു കല്യാണവീട്ടിൽ ഉടലെടുക്കുക.
തിരുത്ത്
നേരത്തെ വാർത്തയിൽ തെക്കിൽ എന്ന് അബദ്ധമായി രേഖപ്പെടുത്തിയിരുന്നു ദയവായി അത് മൂലടക്കം എന്ന് തിരുത്തി വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു