ചരിത്ര ഗമനത്തിൻ്റെ നേർസാക്ഷിയായി ഒരു തപാൽ പെട്ടി.
സുരേഷ് മടിക്കൈ
കാഞ്ഞങ്ങാട്: ആദ്യമായൊരു കത്ത് നിങ്ങളെ തേടിയെത്തിയ നിമിഷം ഒാർമയുണ്ടോ? അല്ലെങ്കിൽ, പ്രിയപ്പെട്ടൊരാൾക്കുള്ള കത്ത് തപാൽപ്പെട്ടിയിലിടാൻ പോയ നിമിഷം? കത്തിട്ട് സ്നേഹപൂർവം തപാൽപെട്ടിയെ സ്നേഹത്തോടെ തലോടിയ നിമിഷം. അങ്ങനെയൊരു കാലം പുതുതലമുറയ്ക്ക് ഒരുപക്ഷേ അന്യമാണെങ്കിലും പഴയ തലമുറയ്ക്ക് കത്തുകൾ നൽകിയത് കാത്തിരിപ്പിന്റെ സുഖമാണ്;
ആത്മബന്ധങ്ങളുടെയും പ്രണയബന്ധങ്ങളുടെയും ജനനം മരണം എന്നു വേണ്ട എല്ലാ വിധ സുഖദു:ഖ സന്ദേശങ്ങളും സ്വന്തം നെഞ്ചകത്തേക്ക് ഏറ്റുവാങ്ങി കഴിഞ്ഞ നാൽ പത് വർഷത്തിലേറെയായി കാഞ്ഞങ്ങാട് നഗരത്തിൻ്റെ ഹൃദയഭാഗത്ത് സർവ്വസാക്ഷിയായി നിൽക്കുകയാണ് ഒരു തപാൽ പെട്ടി. കോട്ടച്ചേരി ട്രാഫിക് സർക്കിളിൻ്റെ കിഴക്ക് ഭാഗത്ത് ജോളി ബേക്കറിയ്ക്ക് മുന്നിലാണ് ഈ തപാൽ പെട്ടി. റോഡ് വികസന സമയത്തും സംരക്ഷിച്ചു വന്ന ഈ തപാൽ പെട്ടി 1961 ലാണ് ഒവിടെ സ്ഥാപിക്കതെന്നാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി ആറു പതിറ്റാണ്ട് കാലം മുൻ കാലങ്ങളിൽ പോസ്റ്റ്മാൻ സൈക്കിളിലെത്തി രണ്ട് നേരം ചാക്ക് നിറയെ എഴുത്തുകളുമായി പോയിരുന്ന സ്ഥാനത്ത് കൈയ്യിലൊതങ്ങുന്ന കത്തുകൾ മാത്രമെ ഇപ്പോൾ ഈ പോസ്റ്റ് ബോക്സിൽ വീഴുന്നുള്ളു. ചിലപ്പോഴതുമുണ്ടാകാറില്ല. വാട്സാപ്പും ട്വിറ്ററും ഇൻസ്റ്റഗ്രാമും .ഫെയ്സ് ബുക്കും ടെലഗ്രാമും അരങ്ങുവാഴുന്ന ഇക്കാലത്ത് കത്തെഴുതാനും പോസ്റ്റ് ചെയ്യാനും ആർക്കാണ് നേരം.1980 ഡിസംബർ ഒന്നിനാണ് കാഞ്ഞങ്ങട് ഹെഡ് പോസ് റ്റോഫീസ് നിലവിൽ വന്നത്. അതിന് മുൻപ് നോർത്ത് കോട്ടച്ചേരിയിലെ സബ് പോസ് റ്റോ ഫീസായിരുന്നു കാഞ്ഞങ്ങാട്ടെ അശയ വിനിമയ കേന്ദ്രം.കോട്ടച്ചേരിയിലെ ഈ തപാൽ പെട്ടി ഗതകാല പ്രതാപവും പേറി ഇന്നും തലയുയർത്തി നിൽക്കുകയാണ്. കാഞ്ഞങ്ങാടിൻ്റെ ചരിത്രഗമനത്തിനു മുന്നിൽ നേർസാക്ഷിയായി.
ADV :-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls