കണ്ണീരായി കുട്ടനാട്-അപ്പര്‍കുട്ടനാട്, ഇക്കുറിയും കോടികളുടെ നഷ്ടം
കോട്ടയം: പ്രളയക്കെടുതിയില്‍ വലഞ്ഞ് കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍. ഇതില്‍ ബഹുഭൂരിപക്ഷവും കര്‍ഷകര്‍.
ഓരോ പ്രളയവും അവര്‍ക്ക് കണ്ണീര്‍ക്കാലമാണ്. കിഴക്കന്‍ മേഖലകളില്‍ മഴ പെയ്താല്‍, അത് ഒന്നോ രണ്ടോ ദിവസം നീണ്ടാല്‍ പിന്നെ പലായനത്തിനൊരുങ്ങുകയാണ് ഇൗ മേഖലയിലുള്ളവര്‍. വീടും വീട്ടുസാമഗ്രികളും വസ്ത്രങ്ങളും പാഠപുസ്തകങ്ങളും കൃഷിയും വളര്‍ത്തുമൃഗങ്ങളും എല്ലാം ഉപേക്ഷിച്ചാണ് പലായനം.
അത് ദിവസങ്ങള്‍ നീേണ്ടക്കാം. മടക്കം വെറുംകൈയോടെയും. വളര്‍ത്തുമൃഗങ്ങളെ കെട്ടഴിച്ചു വിട്ടശേഷം ജീവനുമായി വീടൊഴിയുന്നവരുടെ പെടാപ്പാടും സങ്കടക്കാഴ്ചയാണ്.
നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങള്‍ മലവെള്ളത്തില്‍ ചത്തൊടുങ്ങി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ അതിരിടുന്ന കുട്ടനാട്-അപ്പര്‍ കുട്ടനാട് മേഖലയില്‍ 90 ശതമാനം വീടുകളും വെള്ളത്തിലാണ്.
നാലുദിവസം നീണ്ട മഴയും വെള്ളപ്പൊക്കവും മുന്നൂറിലധികം പാടശേഖരങ്ങളെയാണ് ഇല്ലാതാക്കിയത്. കിഴക്കന്‍ േമഖലയില്നിന്നുള്ള മലവെള്ളം പാടശേഖരങ്ങളെ മുക്കിക്കളയും.
കുത്തൊഴുക്കില്‍ മടവീഴ്ചയും പതിവാണ്. ഇത്തവണ മാത്രം 12,000 ഏക്കര്‍ വിരിപ്പുകൃഷി മുങ്ങിനശിച്ചു. ഉരുള്പൊട്ടിയെത്തുന്നതടക്കം കല്ലും മണ്ണും മാലിന്യങ്ങളും അടിയുന്നതും ഈ പാടശേഖരങ്ങളിലാണ്. കഴിഞ്ഞ വിളവെടുപ്പില്‍ ലഭിച്ച നേരിയ വരുമാനമെല്ലാം കുത്തൊഴുക്കില്‍ ഒലിച്ചുപോയി.
നെല്ലുവിറ്റ വകയില്‍ പലര്‍ക്കും വന്‍തുക കിട്ടാനുണ്ട്. സപ്ലൈകോയുടെ നെല്ല് സംഭരണത്തിലും കര്‍ഷകര്‍ക്ക് അതൃപ്തിയുണ്ട്. ലക്ഷക്കണക്കിന് രൂപ ഇനിയും ഈ വകയില്‍ കര്‍ഷകര്‍ക്ക് ലഭിക്കണം. കൃഷിക്കാര്‍ കടം കയറി മുടിഞ്ഞതോടെ തൊഴിലാളികളും പട്ടിണിയിലായി.
ഇത്തവണ മീന്പാടങ്ങളിലും കുളങ്ങളിലും ഇറക്കിയ മത്സ്യങ്ങളും ഒഴുകിപ്പോയി. ഇതും ലക്ഷങ്ങളുടെ നഷ്ടം വരുത്തി. നെല്‍കൃഷി ഉപേക്ഷിച്ച് മത്സ്യകൃഷി തുടങ്ങിയവര്‍ ഏറെയാണ്. ചളിമണ്ണ് കോരി നട്ടുവളര്‍ത്തിയ തെങ്ങിന്‍തൈകളും ഫല വൃക്ഷങ്ങളും വെള്ളക്കെട്ടില്‍ മുങ്ങി ചീയുകയാണ്.
തെങ്ങുകള്‍ക്ക് മഞ്ഞളിപ്പുരോഗവും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇനിയും കാര്യമായ സഹായമൊന്നും സര്‍ക്കാറില്‍നിന്ന് ലഭിച്ചിരുന്നില്ല. വീടും കിടപ്പാടവും പ്രളയത്തില്‍ അന്യമായവര്‍ ഇപ്പോള്‍ ക്യാമ്ബുകളിലാണ്.
ബോട്ടുകളിലും ടിപ്പറിലും സുരക്ഷാ കേന്ദ്രങ്ങളിലേക്കുള്ള പ്രയാണത്തിലാണ് കുട്ടനാട്ടുകാര്‍. മടങ്ങിയെത്തുമ്ബോള്‍ സ്വന്തം എന്നുപറയാന്‍ ഒന്നുമില്ലാത്ത ജീവിതമാകും പ്രളയങ്ങളുടെ നീക്കിയിരിപ്പ്.